2018-07-10 10:15:00

ജപ്പാന്‍റെ ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തി


ജൂലൈ 10 ചൊവ്വ, ഒക്കായാമാ

ജപ്പാനില്‍ മുന്‍പൊരിക്കലുമില്ലാത്ത പേമാരിയും കൊടുംങ്കാറ്റും നൂറില്‍ അധികം മരണം...  അനേകം പേരെ കാണാനില്ല.
 പാപ്പാ ഫ്രാന്‍സിസ് അനുശോചന സന്ദേശം അയച്ചു. ജൂലൈ 9-Ɔο തിയതി അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് ദുരന്തത്തിലുണ്ടായ ദുഃഖം പാപ്പാ ഫ്രാന്‍സിസ് ജപ്പാനിലെ ജനങ്ങളെ അറിയിച്ചത്.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സന്ദേശത്തിലൂടെ അനുശോചനം അറിയിക്കുന്നതായും മുറിപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച സന്ദേശത്തിലൂടെ പാപ്പാ അറിയിച്ചു. ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥരെയും, മറ്റു സന്നദ്ധസേവരെയും പാപ്പാ ശ്ലാഘിക്കുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തു.

ജൂലൈ 7, 8 ശനി, ഞായര്‍ ദിവസങ്ങളിലുണ്ടായ പേമാരിയില്‍ 100 അതികം പേര്‍ മരണമടഞ്ഞതായും ആയിരങ്ങള്‍ മുറിപ്പെട്ടതായും വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു. അനേകരെക്കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭ്യമല്ല. ഹിരോഷിമ നഗരം ഉള്‍പ്പെടുന്ന ജപ്പാന്‍റെ തെക്കു-പടിഞ്ഞാറന്‍ പ്രവിശ്യയാണ് വെള്ളപ്പൊക്കത്തിലും പേമാരിയിലും ക്ലേശിക്കുന്നത്. നദീതീരങ്ങള്‍ നിറഞ്ഞുകവിഞ്ഞൊഴുകുകയും, മലമ്പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണൊലിപ്പും ഉണ്ടായതിനെ തുടര്‍ന്ന് പതിനായിരങ്ങളാണ് മാറ്റി പാര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

ജപ്പാന്‍റെ ചരിത്രത്തില്‍ ആദ്യമാണ് ഇത്രയും ശക്തമായ പോമാരിയും കൊടുങ്കാറ്റുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു    








All the contents on this site are copyrighted ©.