2017-07-25 18:45:00

വത്തിക്കാനിലെ ജലധാരകള്‍ താല്ക്കാലികമായി പ്രവര്‍ത്തനരഹിതമാക്കുന്നു.


വേനല്‍ക്കാലം കടുത്തതോടെ, റോമിലും പരിസരപ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയ സാഹചര്യത്തില്‍ പരിശുദ്ധ സിംഹാസനം ജലത്തിന്‍റെ ഉപയോഗം നിയന്ത്രിക്കുന്നതിനു തീരുമാനിച്ചു.  തീരുമാനമനുസരിച്ച് വത്തിക്കാനിലെ വി. പത്രോസിന്‍റെ അങ്കണത്തിലും വത്തിക്കാന്‍ പൂന്തോട്ടത്തിലും ഉള്‍പ്പെടെയുള്ള ജലധാരകള്‍ നിര്‍ത്തലാക്കും.  ഫ്രാന്‍സീസ് പാപ്പായുടെ ലൗദാത്തോ സീ എന്ന ചാക്രികലേഖനത്തിലെ ആഹ്വാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും, മനുഷ്യജീവിതത്തിനൊഴിവാക്കാനാവാത്ത ശുദ്ധമായ കുടിവെള്ളത്തിന്‍റെ ദൗര്‍ലഭ്യം തിരിച്ചറിഞ്ഞുകൊണ്ടുമാണ് ഈ തീരുമാനം.     








All the contents on this site are copyrighted ©.